Virat Kohli becomes first Indian captain to score two double centuries

ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി. മികച്ച ബോളുകളെ പ്രതിരോധിച്ചും മോശം ബോളുകളെ ബൗണ്ടറി ലൈന്‍ കടത്തിയും മിന്നും പ്രകടനമാണ് കൊഹലി ഇന്ന് ഇന്‍ഡോറില്‍ കാഴ്ച വച്ചത്.

347 പന്തില്‍ നിന്ന് 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കൊഹ്‌ലി 200 തികച്ചത്. നായകനെന്ന നിലയില്‍ രണ്ടു ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കൊഹ്‌ലി. 2016ല്‍ തന്നെയാണ് രണ്ട് ഇരട്ടസെഞ്ചുറികളും പിറന്നതെന്നത് നേട്ടത്തിന്റെ മധുരവും ഇരട്ടിയാക്കുന്നു. ആന്റിഗ്വയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ആദ്യ ഡബിള്‍ സെഞ്ച്വറി.

കൊഹ്‌ലിക്ക് മികച്ച പിന്തുണയുമായി അജിങ്ക്യ രഹാനെയും നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചു. 159 റണ്‍സ് നേടിയ രഹാനെയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 446 റണ്‍സ് എടുത്തിട്ടുണ്ട് ഇന്ത്യ.

Top