ടീം സെലക്ഷനില്‍ തെറ്റുപറ്റി ; തുറന്ന് പറഞ്ഞ് കൊഹ്‌ലി

പെര്‍ത്തിലേറ്റ വന്‍ പരാജയത്തിന് ശേഷം ടീം സെലക്ഷനില്‍ സംഭവിച്ച തെറ്റുകള്‍ തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് കൊഹ്‌ലി ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

പെര്‍ത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ കളിപ്പിക്കേണ്ടെന്ന് തന്നെയായിരുന്നു തീരുമാനം. നാല് പേസര്‍മാരെ വച്ച് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പേസര്‍മാര്‍ ധാരാളമാണെന്നുള്ള ചിന്ത വന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാരും മികച്ച രീതിയില്‍ കളിച്ചു. വിക്കറ്റ് കിട്ടിയില്ലെങ്കിലും അവര്‍ മികച്ച രീതിയില്‍ പന്തെറിയുകയും വിക്കറ്റ് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നത് സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇനി ശ്രദ്ധ അടുത്തശ്രദ്ധയിലാണെന്നും കൊഹ്‌ലി പറഞ്ഞു.

ടീം തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് തെറ്റ് പറ്റിയെന്ന് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോന്‍ നേരത്തെ പറഞ്ഞിരുന്നു. നാല് പേസര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനം ശരിയായില്ല. ജഡേജയെ കളിപ്പിക്കണമായിരുന്നു എന്നാണ് വോണ്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ഉമേഷ് യാദവ് പൂര്‍ണ പരാജയമായപ്പോള്‍ മറ്റൊരു സ്പിന്നര്‍ ഹനുമ വിഹാരി ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഒരുപക്ഷേ, ജഡേജ ഉണ്ടായിരുന്നെങ്കില്‍ ഫലത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ഇന്ത്യക്കായേനെ.

Top