vineeth sreenivasan statement

ലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ആരാധകവൃന്ദമുള്ള നടന്മാരില്‍ ഒരാളാണ്‌ ദുല്‍ഖര്‍ സല്‍മാന്‍.അതുപോലെ തന്നെ ചെയ്ത നാല് സിനിമകളിലൂടെ തന്റേതായ സിനിമാവഴി തീര്‍ത്തിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

ഇവര്‍ ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാവും? അത്തരമൊരു കോമ്പിനേഷന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും.

ആദ്യചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് മുന്‍പേ ദുല്‍ഖറുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

പക്ഷേ അത് ദുല്‍ഖറിനെ അഭിനയിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്ന് മാത്രം. വിനീത് ശ്രീനിവാസന്‍ പറയുന്നു ദുല്‍ഖറിനോട് പറഞ്ഞ കഥ..

ഒരു മിഡില്‍ ഈസ്റ്റ് ട്രിപ്പിനിടെയാണ് ചാലുവുമായി (ദുല്‍ഖര്‍ സല്‍മാന്‍) കൂട്ടാവുന്നത്. ഇന്നും ഞങ്ങള്‍ അടുത്ത കൂട്ടുകാരാണ്. ഒന്നിച്ച് വര്‍ക് ചെയ്തിട്ടില്ലെന്നേയുള്ളൂ.

ആദ്യം ഒരു കഥയുമായി പോവുന്നത് ‘ചാലു’വിന്റെ അടുത്താണ്. അവന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ വേണ്ടി. ചാലുവിന് അന്ന് കഥയുടെ ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു. സെക്കന്റ് ഹാഫ് കുറച്ചുകൂടി ബെറ്ററാവണം എന്ന് പറഞ്ഞു.

ആ വിവരം ഞാന്‍ അച്ഛനോട് പറഞ്ഞു. അച്ഛന് ഫസ്റ്റ് ഹാഫും ഇഷ്ടപ്പെട്ടില്ല, സെക്കന്റ് ഹാഫും ഇഷ്ടപ്പെട്ടില്ല. അങ്ങനെ അത് പെട്ടിയിലായി.

അത് കഴിഞ്ഞാണ് മലര്‍വാടി ചെയ്തതെന്ന്‌ വിനീത് പറഞ്ഞു.

ജൂഡ് ആന്റണി ജോസഫിന്റെ ‘ഒരു മുത്തശ്ശി ഗദ’യാണ് നടനായി വിനീത് ശ്രീനിവാസന്‍ ഇനി സ്‌ക്രീനിലെത്തുന്ന ചിത്രം. ദുല്‍ഖറിനെ ഇനി കാണാനാവുക സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ്.

ഇതിന്റെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാക്കിയ ശേഷം അമല്‍ നീരദ് ചിത്രത്തിന്റെ യുഎസ് ഷെഡ്യൂളിലാണ് ദുല്‍ഖര്‍ പങ്കെടുക്കുക.

Top