നടന് ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും, നില ഗുരുതരമാണെന്നും പുറത്തുവന്ന വാര്‍ത്ത നിഷേധിച്ച് മകന്‍ വിനീത് ശ്രീനിവാസന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്.
അച്ഛന് ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണമാണ് ഹോസ്പിറ്റലില്‍ കൊണ്ടുവന്നതെന്നും, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നതെന്നും വിനീത് വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം . . .
ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു. എല്ലാവർക്കും നന്ദി..