വിജയ് ശേഖർ ശർമ പേടിഎം ചെയർമാൻ സ്ഥാനമൊഴിഞ്ഞു

പേടിഎം പെയ്മെന്റ്സ് ബാങ്ക് ചെയർമാൻ വിജയ് ശേഖർ ശർമ സ്ഥാനമൊഴിഞ്ഞു. ബാങ്ക് ഉടൻ പുതിയ ഡയറക്ടർ ബോർഡിനെ അവതരിപ്പിക്കും. പേടിഎം ബാങ്കിന്റെ സേവനങ്ങൾ നിർത്തലാക്കാൻ ഈ മാസം ആദ്യം തന്നെ ആർബിഐ ആവശ്യപ്പെട്ടിരുന്നു. ബാങ്കിങ് നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നിയന്ത്രണം കൊണ്ടുവരാൻ ആർബിഐ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഇഡി പേടിഎമ്മിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

മാർച്ച് 15ഓടു കൂടി സേവനങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്ന നിർദേശം നിലനിൽക്കുമ്പോഴാണ് ബാങ്കിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയ് ശേഖർ ശർമ സ്ഥാനമൊഴിയുന്നത്. ഇഡിക്കു പുറമെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും പേടി എമ്മിനെതിരെ ഉയർന്ന ആരോപണങ്ങളിൽ റിസർവ് ബാങ്കിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ ബാധിക്കരുത് എന്നുള്ളതുകൊണ്ട് സേവനങ്ങൾ അവസാനിപ്പിക്കാൻ അവര്‍ക്ക് മാർച്ച് 15 വരെ സമയം അനുവാദിക്കുകയായിരുന്നു.

Top