Vijay ‘s father SA Chandrasekhar left the hospital after treatment for injuries

കുമരകത്തെ റിസോര്‍ട്ടില്‍ തെന്നിവീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ ആശുപത്രി വിട്ടു.

അദ്ദേഹത്തിന് ഇപ്പോള്‍ നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെന്ന് ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോസര്‍ജന്‍ ഡോ. എം.എം.അനീസ് പറഞ്ഞു.

ഇന്നലെ രാവിലെ പത്തോടെ ഭാര്യ ശോഭയ്ക്കും സഹായികള്‍ക്കുമൊപ്പം എറണാകുളത്തേക്ക് ആംബുലന്‍സില്‍ പോയ അദ്ദേഹം നെടുമ്പാശേരിയില്‍ നിന്ന് വിമാനത്തില്‍ ചെന്നൈയിലെത്തി. തുടര്‍ചികിത്സ ചെന്നൈയിലെ ആശുപത്രിയില്‍ നടത്താനാണ് തീരുമാനം.

തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഡിസ്ചാര്‍ജ് നല്‍കിയിരുന്നെങ്കിലും വിമാനത്തിന്റെ ടിക്കറ്റ് ലഭിക്കാന്‍ വൈകിയതിനാലാണ് അദ്ദേഹത്തെ ഇന്നലെ രാവിലെ വരെ ആശുപത്രിയില്‍ ചികിത്സിച്ചത്.

ഫിസിയോ തെറാപ്പി അടക്കമുള്ള ചികിത്സ തുടരാനാണ് ബന്ധുക്കളുടെ തീരുമാനം. കഴിഞ്ഞ 20ന് പുതിയ സിനിമയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കുമരകത്ത് എത്തിയപ്പോഴാണ് ചന്ദ്രശേഖറിന് പരുക്കേറ്റത്.

Top