വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിൽ, നടപടി കേന്ദ്ര സർക്കാറിന്റെ ഇടപെടലിനെ തുടർന്ന്

ന്യൂഡല്‍ഹി : ശതകോടികളുടെ വായ്പാ കേസില്‍ വിവാദ വ്യവസായി വിജയ് മല്ല്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

ലണ്ടനില്‍ വെച്ചാണ് മല്ല്യ അറസ്റ്റിലായത്. ദൂരദര്‍ശന്‍ ചാനലാണ് ഇരു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ബ്രിട്ടീഷ് സര്‍ക്കാറുമായി ബന്ധപ്പെട്ടാണ് മല്യയെ അറസ്റ്റ് ചെയ്യിപ്പിച്ചത്.

ബാങ്കുകളില്‍ നിന്നു കോടിക്കണക്കിന് രൂപ വായ്പയെടുത്തു മുങ്ങിയ മല്ല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നായിരുന്നു കേസ്. 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.

അനധികൃത പണമിടപാടുകള്‍ നടത്തിയതായി സംശയം ഉണ്ടായതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസ് മല്ല്യക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

കള്ളക്കമ്പനികളുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ ബ്രിട്ടനിലേക്കും അവിടെ നിന്ന് സ്വിറ്റ്‌സര്‍ലണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും കോടികള്‍ കടത്തിയെന്നാണ് മല്ല്യയ്‌ക്കെതിരായ പ്രധാന ആരോപണം.

ഇന്ത്യയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ബ്രിട്ടനില്‍ ഇയാള്‍ നിക്ഷേപിച്ചുവെന്നും സൂചനയുണ്ട്.

മല്ല്യയുടെ സ്വത്തുക്കള്‍, ബ്രിട്ടനിലെ വിവിധ സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങള്‍, ഓഹരികള്‍, അക്കൗണ്ടുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും ഫ്രോഡ് ഓഫീസ് ശേഖരിച്ചിരുന്നു.

Top