കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പുതുക്കിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണ സമയത്ത് ടി.ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്നും 3.25 കോടിയുടെ സ്വത്ത് മകന്റെ പേരില്‍ വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തി. രണ്ട് കോടി കള്ളപ്പണമായി നല്‍കിയെന്ന് സൂരജ് സമ്മതിച്ചെന്നും വിജിലന്‍സ് അറിയിച്ചു.