ഇബ്രാഹിംകുഞ്ഞ് ചികിത്സിലുള്ള ആശുപത്രിയില്‍ വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും. വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലേക്ക് എത്തുക.

നടപടി ക്രമങ്ങള്‍ ആശുപത്രിയില്‍ വെച്ചുതന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ ചെറിന്നിയൂരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാവുക.

ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

Top