ചിന്മയാനന്ദ് നഗ്നദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് വിദ്യാര്‍ഥിനി

ബലാത്സംഗക്കേസിൽ ആരോപണവിധേയനായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ കൂടുതൽ തെളിവുമായി ഇരയായ പെണ്‍കുട്ടി.

ചിന്മയാനന്ദ് നഗ്ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് നിയമ വിദ്യാര്‍ഥിനി പറഞ്ഞു. കേസില്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴിയില്‍ വിദ്യാര്‍ഥിനി ഇക്കാര്യം ആവര്‍ത്തിച്ചതായാണ് വിവരം.

ചിന്മയാനന്ദ് ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ തെളിവുകൾ പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിയത്.

വിദ്യാര്‍ഥിനി ചിന്മയാനന്ദിന് കീഴിലുള്ള നിയമ കോളജിലാണ് പഠിച്ചിരുന്നത്. ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.

എന്നാല്‍ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ചിന്മയാനന്ദിന്റെ പ്രതികരണം. പെണ്‍കുട്ടി നാടകം കളിക്കുകയാണെന്നും ആരോപണങ്ങള്‍ ഓരോ ദിവസവും മാറുകയാണെന്നും ചിന്മയാനന്ദ് കൂട്ടിച്ചേര്‍ത്തു.

Top