വെറ്റിനറി ഡോക്ടര്‍ ഖുര്‍ ആനെ അധിക്ഷേപിച്ചു; പാക്കിസ്ഥാനില്‍ സംഘര്‍ഷം

കറാച്ചി: വെറ്റിനറി ഡോക്ടറായ യുവാവ് മുസ്ലീം മത ഗ്രന്ഥമായ ഖുര്‍ ആനെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് പാകിസ്ഥാനില്‍ സംഘര്‍ഷം. ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. ഫുലാദ്യോന്‍ പട്ടണത്തില്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.

ദക്ഷിണ സിന്ധ് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് രമേഷ് കുമാര്‍ എന്ന യുവാവിനെ മതനിന്ദകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്. പള്ളിയിലെ ഇമാം നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഖുര്‍ ആന്‍ പേജ് കീറുകയും മരുന്ന് പൊതിഞ്ഞുനല്‍കിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ദക്ഷിണ സിന്ധും കറാച്ചിയും ഹിന്ദു ന്യൂനപക്ഷം കൂടുതലായി താമസിക്കുന്ന പ്രദേശമാണ്. ന്യൂനപക്ഷങ്ങളെ മതനിന്ദ കുറ്റമാരോപിച്ച് വേട്ടയാടുകയാണെന്ന് ഹിന്ദു കൗണ്‍സില്‍ ആരോപിച്ചു.

Top