പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിൽ പോളിങ് കുറവ്

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിൽ താരതമ്യേന കുറഞ്ഞ പോളിങ്. ഏഴു മണി വരെയുള്ള കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 69.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 71.99 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്.

പൊന്നാനിയിലാണ് ജില്ലയിൽ ഏറ്റവും കുറവ് പോളിങ്. 69.34 ശതമാനം വോട്ടാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ പി നന്ദകുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ഇവിടെ ഏരിയ സെക്രട്ടറി ടിഎം സിദ്ദീഖിന് വേണ്ടി നൂറു കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. പാർട്ടി നേതൃത്വം നന്ദകുമാറിന്റെ
സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

ഏറനാട് 77.53, നിലമ്പൂർ 75.25, വണ്ടൂർ 73.62, മഞ്ചേരി 74.01, പെരിന്തൽമണ്ണ 74.26, മങ്കട 74.99, മലപ്പുറം 74.48, വള്ളിക്കുന്ന് 74.14, തിരൂരങ്ങാടി 73.84, താനൂർ 76.42, തിരൂർ 73.05, കോട്ടക്കൽ 72.12, തവനൂർ 74.20 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ്.

എം.പി സ്ഥാനം രാജിവച്ചാണ് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി അങ്കത്തിനിറങ്ങിയിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിൽ നേരത്തെ ലീഗ് അണികൾക്കിടയിൽ അസംതൃപ്തിയുണ്ടായിരുന്നു.

 

 

Top