vayanadu rape case pk sreemathi

തിരുവനന്തപുരം: വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴു പെണ്‍കുട്ടികള്‍ നേരിട്ടത് ക്രൂര പീഡനമെന്ന് പി കെ ശ്രീമതി എംപി.

ഒരിക്കല്‍ പീഡിപ്പിച്ച ശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി കുട്ടികളെ ആഴ്ചകളോളം പീഡിപ്പിച്ചു. ഒരു പെണ്‍കുട്ടിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് പിടിച്ചുവലിച്ച് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ബാക്കിയുള്ളവരെ മറ്റുള്ളവരും പിടിച്ചുകൊണ്ടു പോയി ബലമായി പീഡിപ്പിക്കുകയായിരുന്നു. പ്രകൃതിവിരുദ്ധമായ രീതിയില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഇക്കാര്യം കുട്ടികള്‍ തന്നോടു പറഞ്ഞതായും പി കെ ശ്രീമതി പറഞ്ഞു.

പുറത്തുപറഞ്ഞാല്‍ ജീവനോടെ വയ്ക്കില്ലെന്നും ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തിരിച്ചറിയല്‍ പരേഡില്‍ പോലും ഒരു പ്രതി ഭീഷണിപ്പെടുത്തി. എല്ലാ പെണ്‍കുട്ടികള്‍ക്കും കൗണ്‍സിലിങ്ങ് നല്‍കണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.

അതേസമയം, പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയിരുന്നു.

പീഡനത്തില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. കേസില്‍ ആകെ ആറു പ്രതികള്‍ ഉണ്ട്. ഇവര്‍ ആറു പേരും കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കല്‍പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top