vattiyoorkavu-bjp- udf- competition- k. muralidharan

തിരുവനന്തപുരം: ബിജെപി മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രംഗത്ത്.

വട്ടിയൂര്‍ക്കാവില്‍ പ്രധാന എതിരാളി ബിജെപിയാണെന്നും എല്‍ഡിഎഫ് മത്സരരംഗത്ത് ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍കാവില്‍ നടക്കുന്നത് വികസനവും വര്‍ഗീതയും തമ്മിലുളള പോരാട്ടമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

കുട്ടനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
മഞ്ചേശ്വരത്തും കാസര്‍കോട്ടും യുഡിഎഫ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്തു ബിജെപിയാണ്.

ഇതാണു മറ്റു ചില മണ്ഡലങ്ങളിലും കാണുത്. ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിന്റെ മത്സരം കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എങ്ങനെ ധാരണയുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു.

രണ്ടു കൂട്ടരുടേയും പ്രഖ്യാപിത ശത്രു കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ്മുക്തഭാരതത്തിനുവേണ്ടി ഏതടവും പയറ്റുന്നവരാണ് ബിജെപി. മതേതര കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്നത് അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ്.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ കേരളത്തില്‍ വന്ന് വിഭജന രാഷ്ട്രീയം പറഞ്ഞ് എങ്ങനെയും അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

Top