varkala rape-Nursing-student-at-Varkala

rape

വര്‍ക്കല: പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും, അവരെവിടെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പറഞ്ഞു. വിദഗ്ധ ചികില്‍സക്കായി പ്രവേശിപ്പിച്ചിട്ടുള്ള തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിസിന്‍, സൈക്യാട്രി തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക ആഘാതം പെണ്‍കുട്ടിയെ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ ബി സത്യന്‍ എംഎല്‍എയും ടി എന്‍ സീമയും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് വര്‍ക്കല അയന്തിക്ക് സമീപം ഓട്ടോയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടത്. പിന്നീട് പോലീസ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി. ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.വര്‍ക്കലയിലെ സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് ആനയറ സ്വദേശിനിയായ പെണ്‍കുട്ടി

ആദ്യം പെണ്‍കുട്ടിയെ വര്‍ക്കല മെഡിക്കല്‍ മിഷനില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ ഉടനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഎം കല്ലമ്പലത്ത് റോഡ് ഉപരോധിച്ചു.

Top