പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ജാമി വാര്‍ഡി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി. പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും വാര്‍ഡി സ്വന്തമാക്കി.

സീസണില്‍ 23 ഗോളും അഞ്ച് അസിസ്റ്റുമാണ് വാര്‍ഡി അടിച്ചെടുത്തത്. സീസണിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതിനിടയിലും ലെസ്റ്ററിന് ആശ്വാസം നല്‍കുന്ന നേട്ടമാണ് വാര്‍ഡിയുടേത്.

യുണൈറ്റഡിനോട് 2-0ന് തോറ്റതോടെ ആദ്യ നാലില്‍ നിന്ന് പുറത്തായ ലെസ്റ്റര്‍ അടുത്ത സീസണില്‍ യൂറോപ്പാ ലീഗില്‍ കളിക്കും. 38 മത്സരത്തില്‍ നിന്ന് 18 ജയവും എട്ട് സമനിലയും 12 തോല്‍വിയുമടക്കം 62 പോയിന്റാണ് ഇത്തവണ ലെസ്റ്റര്‍ നേടിയത്. അവസാന മത്സരങ്ങളില്‍ ജയിച്ചതോടെ യുണൈറ്റഡും ചെല്‍സിയും മൂന്നും നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

ശക്തമായ പോരാട്ടത്തിലൂടെയാണ് വാര്‍ഡി ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 22 ഗോളുമായി ആഴ്സണലിന്റെ ഔബ്മെയാങും സതാംപ്റ്റണിന്റെ ഡാനി ഇന്‍ഗസും തൊട്ടുപിന്നാലെ ഉണ്ടായിരുന്നെങ്കിലും ഒറ്റ ഗോളില്‍ വാര്‍ഡി സ്വര്‍ണ്ണ ബൂട്ട് സ്വന്തമാക്കി.

Top