ചെന്നൈ: തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച വർധ ചുഴലിക്കാറ്റ് സംസ്ഥാനത്തു വൻ നാശം വിതച്ചു.
കനത്ത കാറ്റിലും മഴയിലും തമിഴ്നാട്ടിൽ 18 പേർ മരിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ചെന്നൈയുടെ പല ഭാഗങ്ങളിലും കാഞ്ചീപുരത്തും തിരുവള്ളൂരിലും രണ്ടും വില്ലുപുരത്തും നാഗപട്ടണത്തും ഒരാൾ വീതവുമാണു മരിച്ചത്.
ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്കൂൾ, കോളജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരുന്നു.