തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ. സസ്‌പെന്‍ഷന്‍ കാലയളവിലെ പകുതി ശമ്പളവും ലഭിക്കുന്ന രീതിയിലാണ് കേസിലെ പ്രതികളെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബാക്കിയുള്ള പ്രതികളേയും തിരിച്ചെടുക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ 7 പോലീസുകാരെ സസ്പെൻഷൻ ഒഴിവാക്കി സർവ്വീസിൽ തിരിച്ചെടുക്കുന്നു. അതായത് സസ്പെൻഷൻ കാലയളവിലെ പകുതി ശമ്പളവും അവർക്ക് ലഭിക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബാക്കിയുള്ള പ്രതികളേയും തിരിച്ചെടുക്കാൻ തീരുമാനമായിട്ടുണ്ടത്രേ. മാത്രവുമല്ല പ്രതികൾക്ക് എറണാകുളം ജില്ലയിൽത്തന്നെ പുനർ നിയമനവും നൽകുന്നു. കേസിൽ ഇതുവരെ കുറ്റപത്രം നൽകിയിട്ടുമില്ല.
പിണറായി വിജയൻ സിന്ദാബാ
ലോകനാഥ് ബെഹ്റ സിന്ദാബാ