പൊലീസുകാരെ തിരിച്ചെടുത്തത് ആരെയോ സംരക്ഷിക്കാനെന്ന് ശ്രീജിത്തിന്റെ അമ്മ

Sreejith's death

കൊച്ചി: പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തത് ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയെന്ന് വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് തിരിച്ചെടുത്തത് ശരിയല്ലെന്നും അമ്മ ശ്യാമള പറഞ്ഞു.

പ്രതികളായ പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരികക്ുകയാണ്. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, എഎസ്‌ഐ ജനാര്‍ദ്ദനന്‍, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.

ക്രൈംബ്രാഞ്ചാണു പ്രതികളെ സര്‍വീസില്‍ തിരിച്ചെടുക്കുവാന്‍ ശുപാര്‍ശ നല്‍കിയത്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്നാണ് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

Top