വരാപ്പുഴ കസ്റ്റഡി മരണം; അന്വേഷണം സിപിഎമ്മിലേയ്ക്കും നീളുന്നു

Sreejith-

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ അന്വേഷണം സിപിഎമ്മിലേയ്ക്കും തിരിയുന്നു.തുടര്‍ന്ന് ആലങ്ങാട് ഏരിയാ സെക്രട്ടറി എം കെ ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികളുടെ പട്ടിക സിപിഎം തയ്യാറാക്കി നല്‍കി എന്ന പരാതിയിലാണ് അന്വേഷണം. എസ് പി എ.വി ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ച് സ്വാധാനിക്കുവാന്‍ ശ്രമിച്ചെന്നും ആരോപണം ഉണ്ട്.

വാസുദേവന്റെ വീട് ആക്രമണ ദിവസം സി.പി.ഐ.എം നേതാക്കള്‍ തന്റെ വീട്ടില്‍ യോഗം ചേര്‍ന്നുവെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയ ഭരതന്‍ സമ്മതിച്ചിരുന്നു. ഏരിയ കമ്മിറ്റി അംഗം ഡെന്നി, ലോക്കല്‍ സെക്രട്ടറി വേണു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നതെന്നും, എന്നാല്‍ യോഗത്തില്‍ എന്താണ് തീരുമാനമെടുത്തതെന്ന് അറിയില്ലെന്നും, ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് ആണെന്നും പ്രിയ ഭരതന്‍ പറഞ്ഞിരുന്നു.

Top