വനിതാ മതിലിനെതിരേ പോസ്റ്ററുകള്‍ പതിച്ചതിന് പിന്നില്‍ 12 അംഗ മാവോയിസ്റ്റുകള്‍

തിരൂര്‍: മലപ്പുറം വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍ പതിച്ചത് 12 അംഗ മാവോയിസ്റ്റുകളാണെന്ന് സ്ഥിരികീരണം. ഇവര്‍ ആയുധങ്ങളുമായി വയനാട് ഭാഗത്തേക്ക് നീങ്ങിയതായി ആദിവാസികള്‍ പൊലീസിനെ അറിയിച്ചു.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മതിലിന് വേണ്ടി പണം ചെലവഴിക്കുന്നതിനേയും എതിര്‍ക്കുന്നു. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നു. സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു.

ശനിയാഴ്ച്ച കണ്ണൂര്‍ അമ്പായത്തോട് ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ എത്തി പ്രകടനം നടത്തിയിരുന്നു. ഈ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് തിരയുന്ന സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച എത്തിയത്. രാമു, കീര്‍ത്തി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Top