നെയ്റോബി: കെനിയയിലും റാൻസംവേർ ആക്രമണം. കെനിയയിലെ 19 ഐടി കമ്പനികളുടെ കംപ്യൂട്ടർ നെറ്റ്വർക്കാണ് വാനാക്രൈ വൈറസ് നിശ്ചലമാക്കിയത്.
കെനിയ കംപ്യൂട്ടർ ഇൻസിഡന്റ് റെസ്പോണ്‍സ് സംഘം (കെഇ-സിഐആർടി) കംപ്യൂട്ടറുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പിഴപ്പണം അടച്ചാൽ മാത്രമേ കമ്പ്യൂർ പ്രവർത്തിപ്പിക്കാനാവൂ എന്നാണ് സന്ദേശത്തിൽ പറയുന്നത്.
ലോകമെങ്ങുമുള്ള 300 രാജ്യങ്ങളിലെ മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകളിലാണ് റാൻസംവേർ ആക്രമണമുണ്ടായത്.
റാൻസംവേർ ഇമെയിലായി കംപ്യൂട്ടറിലെത്തുന്നു. മെയിൽ നിരുപദ്രവിയാണെന്നമട്ടിലാകും ശീർഷകം. ജോലി അറിയിപ്പ്, ബിൽ എന്നിങ്ങനെയുള്ള ശീർഷകങ്ങളിൽ വരും. അതു തുറക്കുമ്പോള്‍ റാൻസംവേർ കംപ്യൂട്ടറിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കും. 300 മുതൽ 600 വരെ ഡോളർ കൊടുത്താലേ പിന്നീടു കംപ്യൂട്ടർ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ.