vadakkanchery rape case-pn surendran

വടക്കാഞ്ചേരി : തൃശൂരില്‍ പീഡനത്തിരയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി വസ്തുതാപരമായി അന്വേഷിക്കുമെന്ന് സിപിഐഎം വടക്കാഞ്ചേരി ഏരിയാസെക്രട്ടറി പി എന്‍ സുരേന്ദ്രന്‍.

ആരോപണം ശരിയാണെങ്കില്‍ ജയന്തനെതിരെ പാര്‍ട്ടി നടപടി എടുക്കും. രാവിലെ വാര്‍ത്താസമ്മേളനം നടത്തിയപ്പോളാണ് വിവരം അറിഞ്ഞത്.

ഇരയ്ക്ക് നീതി ലഭിക്കാന്‍ സംവിധാനം ഒരുക്കും. ജയന്തനെ അനര്‍ഹമായി സംരക്ഷിക്കില്ല. സംഭവത്തിലെ വസ്തുത അറിയില്ലെന്നും പരിശോധിച്ച് സംഘടനാപരമായ നടപടി എടുക്കുമെന്നും പി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ത്രീയുമായി ഉണ്ടായിരുന്നതെന്നാണ് ജയന്തന്‍ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ ആഗസ്ത് 14 നാണ് പരാതി നല്‍കിയത്.

പരാതി ഒത്തുതീര്‍പ്പായെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. യുവതിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അറിഞ്ഞശേഷം സംഘടനാനടപടിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള നാല് പേരാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് യുവതി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

വടക്കാഞ്ചേരിയിലെ സിപിഐഎം പ്രാദശിക നേതാവ് ജയന്തന്‍, ബിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് പ്രതികളെന്നും വാര്‍ത്താ സമ്മേളനത്തില്‍ പീഡനത്തിനിരയായ യുവതി വെളിപ്പെടുത്തിയിരുന്നു.

Top