vadakkanchery rape case

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. പീഡനം നടന്നെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പീഡനം നടന്ന സ്ഥലത്തെ സംബന്ധിച്ചും വ്യക്തമായ സൂചനയില്ലെന്ന് പൊലീസ് പറയുന്നു. കോടതി പറഞ്ഞാല്‍ മാത്രം തുടരന്വേഷണം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.

രണ്ടു വര്‍ഷം മുമ്പാണ് പീഡനം നടന്നത്. അടുത്തിടെ പത്രസമ്മേളനം നടത്തിയാണ പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവും പീഡനവിവരം പുറത്തുവിട്ടത്.

കേസ് ലോക്കല്‍ പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം. തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

കേസില്‍ വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്

Top