വടകര മോര്‍ഫിങ്ങ് കേസിലെ മുഖ്യപ്രതി ബിബിഷ് പിടിയില്‍

arrest

കോഴിക്കോട്: വിവാഹ വീടുകളിലെത്തുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി ബിബീഷിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് വടകരയിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് സ്റ്റുഡിയോയുടെ ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവരെ കഴിഞ്ഞ ദിവസം തൊട്ടില്‍പാലത്തെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മുഖ്യ പ്രതിയായ ബിബീഷിനെ പിടികൂടാത്തതില്‍ വടകരയില്‍ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഈ സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്.

സമരം ശക്തമാവുന്നതിനിടെ ഇന്നലെ ബിബീഷിന് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

Top