ആഗ്രഹിക്കുന്ന സ്ഥാനത്ത് നരേൻ എത്തും, പ്രതീക്ഷ പ്രകടിപ്പിച്ച് ശ്രീകുമാരമേനോൻ

ടിയൻ സിനിമയിൽ നരേൻ എത്തിപ്പെട്ടതിന്റെ സാഹചര്യം വിശദീകരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. നായകവേഷം ചെയ്തുപോകാനുള്ള കരിയര്‍ തീരുമാനത്തിലായിരുന്നു നരേനെന്നും ഫോണിലൂടെ കഥാപാത്രത്തെ വിശദീകരിച്ചുകൊടുത്തതിനു ശേഷമാണ് അദ്ദേഹം ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

നരേന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. നരേനും ചിത്രത്തില്‍ അല്‍പം വില്ലത്തരമുള്ള കഥാപാത്രമായി എത്തിയിരുന്നു.

ശ്രീകുമാര്‍ മേനോന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നരേനെ ഞാൻ മുമ്പ് കണ്ടിട്ടോ സംസാരിച്ചിട്ടോ ഉണ്ടായിരുന്നില്ല… പക്ഷെ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിന് ഏറ്റവും അനിയോജ്യൻ നരേൻ ആണെന്ന് എനിക്ക് തോന്നി. അതുപ്രകാരം ആന്റണിയോടും ലാലേട്ടനോടും ഞാൻ സംസാരിച്ച ശേഷം നരേനെ വിളിച്ചു. നരേൻ നായക വേഷം മാത്രം ചെയ്തുപോകാനുള്ള കരിയർ തീരുമാനത്തിലായിരുന്നു. ഞാൻ നരേനോട് ഫോണിലൂടെത്തന്നെ പ്രകാശ് എന്ന കഥാപാത്രം വിവരിച്ചുകൊടുത്തു. എല്ലാ സീനുകളും ലാലേട്ടൻ, മഞ്ജു, പ്രകാശ് രാജ് തുടങ്ങിയവരുമായുള്ള കോമ്പിനേഷൻ സീനുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ മൂന്നുപേരുമായി അഭിനയിക്കാനുള്ള അവസരമായിരുന്നു എന്ന് മനസിലാക്കികൊണ്ടുതന്നെ നരേൻ അത് പൂർണ്ണമായി ഉൾകൊണ്ട് അഭിനയിച്ചു. അഭിപ്രായത്തിൽ പ്രകാശൻ എന്ന കഥാപാത്രം നരേൻറെ ജീവിതത്തിലെ മികച്ച റോളുകളിൽ ഒന്നുതന്നെയാണ്.

പ്രകാശിന്റെ കഥാപാത്രങ്ങൾ എട്ടോ പത്തോ സീനുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു എങ്കിലും സിനിമയിൽ ഉടനീളം പ്രകാശിന്റെ റഫറൻസുകളാണ്.. പ്രകാശന്റെ മരണമാണ് കഥയെ വഴിതിരിച്ചു വിടുന്നതും. മികച്ച റോളുകൾ എന്നത് കൂടുതൽ സീനുകൾ ഉള്ള റോൾ അല്ല എന്നും, ശക്തമായ സാനിധ്യം ഉള്ള റോളുക്കൾ ആണ് എന്നുള്ള തിരിച്ചറിവോടെ ഓടിയന്റെ സെറ്റിൽ എത്തിയ നരേനോട് എനിക്ക് വ്യക്തിപരമായി ഒരു വലിയ സൗഹൃദം ഉണ്ടാവുകയും അത് വളരുകയും ചെയ്തു.

ഈ ജന്മദിനത്തിൽ
നരേന് എല്ലാ വിധ ഭാവുകങ്ങളും,
ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

നരേൻ എന്നുള്ള നടൻ അർഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ
ഇപ്പോഴും യാത്ര തുടരുന്ന എന്റെ സുഹൃത്തിനു ആഗ്രഹിക്കുന്ന സ്ഥാനം ഉടൻ കൈവരികാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ♥

Top