‘പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത പ്രാഞ്ചിയേട്ടന്മാര്‍’

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം രംഗത്ത്. പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ ‘തൊഴിലാളി വര്‍ഗ്ഗ’ പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍. ഇവര്‍ നല്‍കുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സി.പി.എം എന്ന അധികാര വര്‍ഗ്ഗ പാര്‍ട്ടിയുടെ നെഗളിപ്പിന് ആധാരമെന്ന് ബല്‍റാം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആകെയുള്ള 20 പാർലമെന്റ് സീറ്റിൽ ഒന്നിലേക്ക് കേരളത്തിലെ “ഇടതുപക്ഷം” എന്നവകാശപ്പെടുന്ന സിപിഎം മുന്നണി സ്ഥാനാർത്ഥിയായി നിർത്തുന്ന, നിലവിൽ അവർ തന്നെ എംഎൽഎ ആക്കിയ ഒരാളുടെ പത്രസമ്മേളനമാണിത്. ലോക്സഭയിലെ കോടീശ്വരന്മാരുടെ എണ്ണമെടുക്കലും അതുവഴി നമ്മുടെ ജനാധിപത്യം പണക്കൊഴുപ്പിന് കീഴടങ്ങുന്നതിനേക്കുറിച്ചുള്ള വിലാപവുമായിരുന്നു ഒരു കാലത്ത് സിപിഎം പ്രസംഗത്തൊഴിലാളികളുടെ ഇഷ്ടവിഷയം. എന്നാൽ, പൂത്ത കാശുണ്ടെന്നതല്ലാതെ കോമൺസെൻസ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോൾ “തൊഴിലാളി വർഗ്ഗ” പാർട്ടിയുടെ വാത്സല്യഭാജനങ്ങൾ. ഇവർ നൽകുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സിപിഎം എന്ന അധികാര വർഗ്ഗ പാർട്ടിയുടെ നെഗളിപ്പിന് ആധാരം.

എന്നിട്ടും ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നത് ഞങ്ങളാണ്, ഏറ്റവും വലിയ ബുദ്ധിജീവികൾ ഞങ്ങളാണ് എന്നൊക്കെയുള്ള സിപിഎം പക്ഷക്കാരുടെ തള്ളാണ് സഹിക്കാൻ വയ്യാത്തത്.

Top