ഉത്തരാഖണ്ഡിനെയും വിഴുങ്ങി മഴ; കനത്ത നാശനഷ്ടം, അഞ്ചു മരണം

ഉത്തരാഖണ്ഡ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ കനത്ത നാശനഷ്ടം. നേപ്പാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഇതുവരെ മരണമടഞ്ഞു.

മലയോര മേഖലയില്‍ സ്ഥിതി രൂക്ഷമാണ്. പലയിടത്തും റോഡുകളും കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. പുഴകള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്.

പൗരി ജില്ലയിലെ ലാന്‍സ്ഡൗണിനടുത്ത് തൊഴിലാളികള്‍ താമസിക്കുന്ന വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് 3 പേര്‍ മരിച്ചത്. ചമ്പാവത്ത് ജില്ലയില്‍ വീട് തകര്‍ന്ന് മറ്റ് രണ്ട് പേര്‍ മരിച്ചു. ഇവിടെ ജലനിരപ്പ് ഉയര്‍ന്നതോടെ നിര്‍മ്മാണത്തിലിരുന്ന പാലം (ചല്‍ത്തി നദിക്ക് കുറുകെ) ഒലിച്ചുപോയി.

തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി മോദിയെ ധരിപ്പിക്കുകയും ഭരണകൂടം പൂര്‍ണ ജാഗ്രത പുലര്‍ത്തുകയാണെന്നും അറിയിച്ചു. സാഹചര്യം നേരിടാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി ധാമിക്ക് ഉറപ്പ് നല്‍കി.

Top