ആല്‍വാറിനു പിന്നാലെ ഉത്തര്‍പ്രദേശിലും ആള്‍ക്കൂട്ട ആക്രമണം

acid-attack

ലക്‌നൗ : രാജസ്ഥാനിലെ ആല്‍വാറില്‍ ആള്‍ക്കൂട്ടം പശുകടത്ത് ആരോപിച്ച് ഒരാളെ മര്‍ദ്ദിച്ച് കൊന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലും ആള്‍ക്കൂട്ട മര്‍ദനം. നാലു പേരാണ് ഇന്ന് പുലര്‍ച്ചെ ആക്രമണത്തിന് ഇരയായത്. ചത്ത പോത്തിനെ കൊണ്ടുപോവുകയായിരുന്ന ആളുകളെയാണ് ഉത്തര്‍പ്രദേശിലെ ഹത്താര്‍സില്‍ ആള്‍ക്കൂട്ടം ആക്രമിച്ചത്.

രണ്ടു മുസ്‌ലിംങ്ങളും രണ്ടു ഹിന്ദുക്കളുമാണ് ആക്രമണത്തിന് ഇരയായത്. പോത്തിനെ മോഷ്ടിച്ച് വിഷം കൊടുത്തു കൊന്നുവെന്ന് ആരോപിച്ചാണ് ഗ്രാമീണര്‍ നാലുപേരെയും തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നാലുപേരെയും വലിച്ചിഴച്ച് നിലത്തിട്ട് മര്‍ദിക്കുന്നത് ആണ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്. താന്‍ കാലിക്കടത്തുകാരനോ മോഷ്ടാവോ അല്ലെന്നും ചത്ത പോത്തിനെ കൊണ്ടുവരാന്‍ കോണ്‍ട്രാക്ടര്‍ പറഞ്ഞതനുസരിച്ച് വന്നതാണെന്നും ഒരാള്‍ നാട്ടുകാരോട് പറയുന്നുണ്ട്. തുടര്‍ന്ന് പൊലീസ്‌കാര്‍ എത്തുകയും ആക്രമണത്തിനിരയായവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

Top