ഫൈസർ വാക്സിൻ വിതരണത്തിന് തയാറായി അമേരിക്ക

ന്യൂയോർക് : അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു തുടങ്ങും. വാക്‌സിന്റെ 30 ലക്ഷം ഡോസ് നാളെയാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുക. ഇന്നലെയാണ് അമേരിക്ക വാക്സിന്‍റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്സിന് അനുമതി നല്‍കിയിരുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതിനായി നിര്‍ദേശം നല്‍കിയത്.

വാക്സിന് കോവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. വാക്സിന്‍ നിര്‍മിച്ചത് വളരെ വേഗത്തിലായിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്സിന് ആകുമെന്നും വാക്സിന് വലിയ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നും വിവരം. ആദ്യ ദിനങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും വാക്സിന്‍ നല്‍കും.

Top