യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; തിരഞ്ഞെടുക്കാനുള്ള പോരാട്ടത്തിൽ ഡൊണാൾഡ് ട്രംപിന് വിജയം

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള പോരാട്ടത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയം. 15 സ്റ്റേറ്റുകളിലേക്ക് നടന്ന സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ ഫലംവന്ന 11 ഇടത്തും ട്രംപ് വിജയിച്ചു.

വെര്‍മോണ്ടില്‍ മാത്രമാണ് നിക്കി ഹാലിക്ക് നേരിയ മുന്നേറ്റമുണ്ടായത്. യുഎന്‍ അംബാസഡര്‍ കൂടിയായ നിക്കി ഹാലി വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ തുടക്കം മുതല്‍ ട്രംപിന്റെ മുന്നേറ്റമാണുണ്ടായത്.14 സ്റ്റേറ്റുകളിലും ജയിച്ചാണ് ബൈഡന്റെയും മുന്നേറ്റം.

അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന. ഒക്ലഹോമ, ടെന്നസി, ടെക്‌സസ്, വെര്‍ജീനിയ, മസാച്ചുസെറ്റ്‌സ്, മിനസോട്ട എന്നിവിടങ്ങളിലാണ് ട്രംപിന് അനുകൂലമായി വിധിയെഴുതിയത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ജോ ബൈഡനും ട്രംപും തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയേറി.

Top