പി.എന്‍.ബി തട്ടിപ്പ് ; നീരവ് മോദി രാജ്യത്തുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അമേരിക്ക

nirav-modi.

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദി രാജ്യത്തുണ്ടോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച്‌ അമേരിക്കൻ അധികൃതര്‍. നീരവ് മോദി രാജ്യത്തുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് യു.എസ് ഭരണകുടം വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ജാമ്യം ഉപയോഗിച്ച്‌ 11,300 കോടി രൂപ നീരവ് മോദി തട്ടിയെടുത്തുവെന്നാണ് ആരോപണം. നീരവ് പഞ്ചാബ് നാഷനല്‍ ബാങ്കിനെ സമീപിച്ച്‌ വിദേശ വ്യാപാരത്തിനുള്ള ‘ലെറ്റര്‍ ഒാഫ് ക്രെഡിറ്റ്’ (ബാങ്ക് ഗാരന്‍റി) ആവശ്യപ്പെടുകയും ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമായിരുന്നു. എന്നാല്‍, ഇൗ തുക ബാങ്കിന്‍റെ വരവ് പുസ്തകത്തില്‍ ചേര്‍ക്കാതെ തന്നെ ബാങ്ക് ഗാരന്‍റി നല്‍കിയാണ് തട്ടിപ്പ് അരങ്ങേറിയത്.

രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണ്.

Top