അമേരിക്ക : അമേരിക്കയിലെ മിനസോട്ട ബ്ലൂമിങ്ടണിൽ ദാര്‍ അല്‍ ഫാറൂഖ് ഇസ് ലാമിക് സെന്‍ററിലുണ്ടായ ബോംബ് സ്ഫോടനം മനുഷ്യത്വ രഹിതമാണെന്ന് മോസ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഉമര്‍.
ആഗസ്റ്റ് അഞ്ചിനായിരുന്നു ദാര്‍ അല്‍ ഫാറൂഖ് ഇസ് ലാമിക് സെന്‍ററിൽ ബോംബ് സ്ഫോടനം ഉണ്ടായത്.
മുസ്‌ലിംകള്‍ക്കു നേരേ രാജ്യത്ത് വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്ന് മുഹമ്മദ് ഉമര്‍ വ്യക്തമാക്കി.
ഇസ് ലാമിക് സെന്‍ററിൽ നടന്ന സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഐ.ഇ.ഡി ആണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ വംശീയാക്രമണമായി കാണാന്‍ കഴിയില്ലെന്നും, അന്വേഷണം പൂര്‍ത്തിയായാലേ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അമേരിക്കന്‍ ജനസംഖ്യയില്‍ നിലവില്‍ ഒരു ശതമാനം (3.35 മില്യന്‍) മുസ്ലിം വംശജരാണ്.