വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. രണ്ട് വർഷത്തേക്കുള്ള ധനവിനിയോഗ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടാൻ പോകുകയാണ്.
മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് യു.എസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാവുന്നത്. ബില്ലിനെതിരെ റിപ്പബ്ലിക് സെനറ്ററായ പോള്‍ രംഗത്തെത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
ജനുവരിയിൽ ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും പാസ്സാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം മൂന്ന് ദിവസത്തേക്ക് തടസപ്പെട്ടിരുന്നു. ഇപ്പോഴും സമാനമായ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
ധനവിനിയോഗ ബില്ലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, ബില്‍ സംബന്ധിച്ച് ചര്‍ച്ച വേണമെന്നുമായിരുന്നു സെനറ്റര്‍ പോളിന്റെ ആവശ്യം. 300 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നതിനുള്ള ധനവിനിയോഗ ബില്ലാണ് യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.