ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന് പിഴ ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി

court

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന് അമേരിക്കന്‍ കോടതി പിഴ ശിക്ഷ വിധിച്ചു. 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴയാണ് വിധിച്ചിരിക്കുന്നത്.

ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചെന്ന കേസിലാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമായിരുന്നു കോടതി പിഴ വിധിച്ചത്. വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറായിരുന്നു ക്യാന്‍സറിന് കാരണമായതെന്ന് പരാതിക്കാര്‍ പറയുന്നു.

കഴിഞ്ഞ 40 വര്‍ഷമായി ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം കമ്പനി മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി. ഈ വിധി എത്തിയതിലൂടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലാനിയര്‍ കൂട്ടിച്ചേര്‍ത്തു.

Top