അറവുശാലകള്‍ അടച്ചൂപൂട്ടാന്‍ യോഗി സര്‍ക്കാരിന് എന്തവകാശമെന്ന് അലഹബാദ് ഹൈക്കോടതി

yogi-adithya-nath

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറവുശാലകള്‍ അടച്ചുപൂട്ടിയ നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതി.

അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അറവുശാലകള്‍ പൂട്ടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പുതിയത് തുടങ്ങുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. കാലാവധി അവസാനിച്ച ലൈസന്‍സുകള്‍ പുതുക്കി നല്‍കണമെന്നും പുതിയ അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ എപി ഷാഹി, സഞ്ജയ് ഹര്‍കൌലി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളില്‍ പ്രധാനമായിരുന്നു സംസ്ഥാനത്തെ അറവുശാലകള്‍ പുട്ടുമെന്നത്. അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വാഗ്ദാനം യോഗി സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു.

Top