ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

ലഖ്നൗ: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ വിദ്യാര്‍ഥിനിയെ യു.പി. പോലീസ് കസ്റ്റഡിയിലെടുത്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

ചിന്മയാനന്ദ് തനിക്കെതിരെ നല്‍കിയ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെയും പെലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചിന്മയാനന്ദ് ഡയറക്ടറായ നിയമ കോളജിലാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. ചിന്മയാനന്ദ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്‌ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന് നിയമ വിദ്യാര്‍ഥിനി നേരത്തെ മൊഴി നല്‍കിയിരുന്നു. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ തെളിവുകള്‍ പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിമാറിയത്.

പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ചിന്മയാനന്ദന്റെ മുറിയിലേക്ക് പതിവായി വിളിപ്പിക്കുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി ശരീരം മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

Top