ലക്നൗ : അലഹബാദിൽ 2019 ജനുവരിയിൽ നടക്കുന്ന കുംഭ മേളയുടെ പുതിയ ലോഗോ ഉത്തർപ്രദേശ് സർക്കാർ അവതരിപ്പിച്ചു.
കുംഭ മേളയുടെ പുതിയ ലോഗോ ‘ചലോ കുംബ് ചലോ ചലോ കുംഭോ ചലോ’ എന്ന മുദ്രാവാക്യത്തോടെ നടത്തിയ ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ രാം നായിക് ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥി ആയിരുന്നു.
പുതിയ ലോഗോയിൽ ക്ഷേത്രം , സന്യാസിമാർ, നദികൾ, കലാഷ് (മണ്കുടം) സ്വസ്തിക് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2013 ലെ കുംഭ മേളയുടെ ലോഗോ മണ്കുടമായിരുന്നു.
യുനെസ്കോ ലോക പൈതൃകമായി കുംഭമേളയെ പ്ര്യഖ്യാപിച്ചത് ചടങ്ങിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണെന്നും , ഇവിടുത്തെ ജനങ്ങളെക്കാൾ പുറത്തു നിന്ന് വരുന്നവരാണ് കുംഭമേളയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ഗവർണർ പറഞ്ഞു.
കുംഭ മേള വിജയകരമായി നടപ്പാക്കാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള.
അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.
അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. അതിന്റെ ഭാഗമാണ് അലഹബാദിൽ 2019ൽ നടക്കുന്ന കുംഭ മേള.