ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

ത്തര്‍പ്രദേശില്‍ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 വയസ്സുകാരി ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണു മരിച്ചത്.

പെണ്‍കുട്ടിക്ക് നീതിതേടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് അനുനയിപ്പിച്ച്, ഇന്നലെ രാത്രി വൈകി എസ്ഡിഎമ്മിനൊപ്പം ഫസ്റാത്തിലേക്ക് പറഞ്ഞയച്ചു. അതേസമയം, തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് കുടുംബാംഗങ്ങളോട് പറയാതെ മൃതദേഹം ഉത്തര്‍പ്രദേശ് പൊലീസ് കൊണ്ടുപോയതെന്ന് സഹോദരന്‍ ആരോപണമുന്നയിച്ചു.

സെപ്റ്റംബര്‍ പതിനാലിനാണ് ഉത്തര്‍പ്രദേശില്‍ പത്തൊന്‍പത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് മരണപ്പെട്ടത്.

ഹത്രാസ് ജില്ലയിലുള്ള വീട്ടില്‍ നിന്ന് കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തിയത്. എന്റെ അമ്മയും സഹോദരിയും മൂത്ത ജ്യേഷ്ഠനും കൂടി പുല്ലുവെട്ടാനായി പോയതാണ്.സഹോദരന്‍ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവര്‍ നിന്നതിന് ഇരുവശവും ബാജ്റ വിളകള്‍ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോള്‍ നാല് അഞ്ചു പേര്‍ പുറകില്‍ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.’- പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. പെണ്‍ക്കുട്ടിയുടെ മരണത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്.

Top