തീവ്ര ഹിന്ദുത്വ വാദം ഉയര്‍ത്തിപ്പിടിച്ചുതന്നെ മുന്നോട്ട് പോകാന്‍ സംഘപരിവാറിന്റെ തീരുമാനം.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പായതോടെ, മറ്റു മേഖലകളെയാണ് പരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ കാശിയും മഥുരയും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പിയാണ് പുതിയ നീക്കങ്ങളുമായി രംഗത്തുള്ളത്.