യുപിയിൽ മൂന്ന് മാസത്തിനിടെ മൂന്ന് മൂന്നു പെൺകുട്ടികളെ കാണാതായി. പെൺമക്കളെ കാണാതായതായ അച്ഛനാണ് പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെയടക്കം കാണാതായെന്നാണ് മുസഫര്‍നഗര്‍ സ്വദേശി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.
സംഭവത്തിൽ അന്വേഷണം നടത്തിയിട്ടും പൊലീസിന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സമീപിച്ചതെന്നുമാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്. പൊലീസ് അന്വേഷിക്കുന്നില്ലെങ്കിൽ വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
അതേസമയം, പരാതിക്കാരൻ്റെ മൂത്ത മകള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്നാണ് പൊലീസും പ്രദേശവാസികളും പറയുന്നത്. മൂന്ന് മാസം മുൻപ് ഇദ്ദേഹത്തിൻ്റെ 20 വയസ്സുള്ള മകള്‍ ഇതേ ഗ്രാമത്തിൽ തന്നെയുള്ള ആസാദ് എന്ന യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവരുടെ വിവാഹം കഴിഞ്ഞതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മകളെ തട്ടിക്കൊണ്ടു പോയെന്നു കാണിച്ച് ഇയാള്‍ ആസാദിനും ഇയാളുടെ അച്ഛനും സഹോദരനുമെതിരെ പരാതി നല്‍കിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.