സുപ്രീം കോടതിയില്‍ അസാധാരണ സംഭവം ; രണ്ട് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി : നീതിന്യായ വ്യവസ്ഥയിലെ അസാധാരണ സംഭവത്തിനാണ് സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. രണ്ട് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു. കോടതികള്‍ ബഹിഷ്‌കരിച്ച നാല് ജഡ്ജിമാര്‍ പുറത്തുപോയി. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ്‌കൂടിയായ ജെ ചലമേശ്വള്‍ ഉള്‍പ്പെടെ നാല് ജഡ്ജിമാരാണ് കോടതി ബഹിഷ്‌കരിച്ചത്.

ഇന്നലെ സുപ്രീംകോടതി കോളീജിയം സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാരെയും വിവിധ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസുമാരായി അഞ്ചുപേരെയും നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. കൊളീജിയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പ്രതികരിച്ചു. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞതെന്നും, സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ജഡ്ജിമാര്‍ അറിയിച്ചു.

ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെയാണ് കൊളീജിയത്തിലെ ഭൂരിപക്ഷംപേരും, ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. സുപ്രീംകോടതിയിലെ ഏറ്റവും ജൂനിയറായ ജഡ്ജിയുടെ ബഞ്ചിലാണ് ജസ്റ്റിസ് ലോയുടെ കേസ് പരിഗണിക്ക് വന്നതെന്നും ഇത് സീനിയര്‍ ജഡ്ജിയുടെ ബഞ്ചിലേക്ക് മാറ്റണമെന്ന് നിരവധി തവണ അഭ്യര്‍ഥിച്ചതാണെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ഞങ്ങള്‍ക്ക് രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട് അതിനാലാണ് പ്രശ്‌നങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. ഈ സ്ഥാപനം നിലനില്‍ക്കണം. ഭരണം കുത്തഴിഞ്ഞ നിലയിലാണ്. കാര്യങ്ങള്‍ വ്യവസ്ഥയിലല്ല നീങ്ങുന്നതെന്ന് ചീഫ് ജസ്റ്റിസിനെ കണ്ട് കത്ത് നല്‍കിയിരുന്നു. കേസുകള്‍ തീരുമാനിക്കുന്നതിലും കൊളീജിയം നിയമനത്തിലും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അത് അദ്ദേഹം ചെവിക്കൊള്ളാന്‍ തയാറായില്ല. അതിനാല്‍ രാജ്യത്തോട് പറയുന്നുവെന്നും ചേലമേശ്വര്‍ അറിയിച്ചു.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്.

രണ്ടു കോടതികള്‍ നിര്‍ത്തിവച്ചാണ് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്

Top