ഉന്നാവോയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച അഞ്ച് പ്രതികളും പിടിയില്‍

rape123

ന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഉന്നാവോയില്‍ ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടിയെ പ്രതികള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് പീഢനത്തിന് ഇരയാക്കിയിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു ഇതില്‍ വൈരാഗ്യം പൂണ്ട് രണ്ട് പ്രതികള്‍ അടക്കം അഞ്ച് പേര്‍ ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാന്‍ പുലര്‍ച്ചെ തയാറാകുകയായിരുന്നു പെണ്‍കുട്ടി.

അതേസമയം തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ ലഖ്‌നൗവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊടും ക്രൂരത നടത്തിയവരുടെ പേരുകള്‍ കുട്ടി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് സമാജ്വാദി പാര്‍ട്ടി എം.പി ജയാബച്ചന്‍ പറഞ്ഞു.

Top