പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പട്ന: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാന്‍ ആ?ഗ്രഹിക്കാത്തതിനാലാണ് അവര്‍ യു.പി.എ എന്ന പേര് ഉപേക്ഷിച്ച്, ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടതെന്ന് ഷാ പറഞ്ഞു. ബിഹാറിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം പുതിയ പേരില്‍ ഒരു സഖ്യം ഉണ്ടാക്കിയിരിക്കുന്നു. യുപിഎയുടെ പേരില്‍ 12 ലക്ഷം കോടി രൂപയുടെ അഴിമതി ഇവര്‍ നടത്തി. റെയില്‍വേ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. മകനെ മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന്റെ ആ?ഗ്രഹം. അതേസമയം, നിതീഷ് കുമാര്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രിപദം മോദി തന്നെ തുടര്‍ന്നും വഹിക്കും. ഈ കൂട്ടുകെട്ട് ബീഹാറിനെ വീണ്ടും കാട്ടുനീതിയിലേക്കെത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെയും ഷാ രം?ഗത്തെത്തി. ഇക്കൂട്ടര്‍ രക്ഷാബന്ദനിലെയും ജന്‍മാഷ്ടമിയിലെയും അവധികള്‍ റദ്ദാക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നു. അവര്‍ സനാതന ധര്‍മത്തെ വിവിധ രോ?ഗങ്ങളുമായി താരതമ്യം ചെയ്യുന്നു. ഇവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് പ്രീണനം മാത്രമാണ്, അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 40-ല്‍ 39 സീറ്റുകള്‍ എന്‍.ഡി.എ സഖ്യം സ്വന്തമാക്കിയിരുന്നു. ഇത്തവണ തങ്ങള്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top