‘വലിയ ദൗത്യം ഏറ്റെടുക്കുകയാണ്; സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റ് പ്രതികരണം’- ഉമ തോമസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. താൻ വലിയ ദൗത്യമാണ് ഏറ്റെടുക്കാൻ പോവുകയാണ് , ജീവിതത്തിലെ ഏറ്റവും വലിയൊരു കാര്യം. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം മറ്റ് പ്രതികരണമെന്നും ഉമ തോമസ് . വിവാദ പ്രതിഷേധങ്ങളെ പറ്റി ഇപ്പോൾ പ്രതികരിക്കാനില്ല. കോൺഗ്രസ് നേതാക്കൾ വിഷയവുമായി പ്രതികരിച്ചിട്ടുണ്ട് എന്നും ഉമ തോമസ് പറഞ്ഞു.

‘ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു കാര്യമാണ്. ഞാനൊരു വലിയ ദൗത്യം ഏറ്റെടുക്കുകയാണ്. ആ കർത്തവ്യം വളരെ നന്നായിട്ട് നടപ്പാക്കണം. വിവാദ പ്രതിഷേധങ്ങളെ പറ്റി ഇപ്പോൾ പ്രതികരിക്കാനില്ല. കോൺഗ്രസ് പാർട്ടി നേതാക്കൾ വിഷയവുമായി പ്രതികരിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം അറിയാം. പക്ഷെ ഇപ്പോൾ പ്രതികരിക്കുന്നില്ല. ഇന്ന് എന്റെ ദൗത്യം സത്യപ്രതിജ്ഞയാണ്. പ്രിയപ്പെട്ട നേതാക്കളെ കാണണം പി ടി യുടെ നേതാക്കളെ കാണണം. വി എം സുധീരൻ, ഉമ്മൻ ചാണ്ടി, എ കെ ആന്റണി ഉൾെപ്പടെയുള്ള നേതാക്കളെ കാണണം. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം ബാക്കി പ്രതികരണം’- ഉമ തോമസ് പറഞ്ഞു.

രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിൻറെ ഓർമ്മകളുമായാണ് സത്യപ്രതി‍ജ്ഞക്ക് പോകുന്നതെന്നും വോട്ടർമാർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയിൽ ഉമ തോമസിലൂടെ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്.

Top