ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തിന് നാളെ തുടക്കം.
എന്നാൽ യൂറോപ്യന്‍ ശക്തികള്‍ക്ക് മത്സരം കൂടുതൽ കടുപ്പമാകും. അതേ സമയം കിരീടമോഹികളായ ബ്രസീലിന് ദുര്‍ബലരായ ഹോണ്ടുറാസാണ് എതിരാളികള്‍.
ആഫ്രിക്കന്‍ ശക്തികളായ ഘാനയും നൈജറും നേര്‍ക്കുനേര്‍വരും. ഒക്ടോബര്‍ 16-ന് ന്യൂഡല്‍ഹിയില്‍ ആദ്യ പ്രീ-ക്വാര്‍ട്ടര്‍ നടക്കും.
ഏറ്റവും കടുത്ത പോരാട്ടം സ്‌പെയിനും ഫ്രാന്‍സും തമ്മിലാണ്. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായ സ്‌പെയിനിന് ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ കിട്ടയതോടെ കിരീടപോരാട്ടം ദുഷ്‌കരമായി.
ഫ്രാന്‍സ് കളിക്കുന്നത് മികച്ച ഫോമിലാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും സ്‌കോര്‍ ചെയ്ത ടീമാണ് ഫ്രഞ്ച് പട.
ജര്‍മനിക്ക് ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയയെയാണ് എതിരാളികളായ കിട്ടിയത്.
ഇറാനു പിന്നിലായി ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായതാണ് ജര്‍മനിക്ക് വിനയായത്.
അവസാനകളിയില്‍ അമേരിക്കയെ തോല്‍പ്പിച്ച് കൊളംബിയ കരുത്ത് കാട്ടിയിട്ടുണ്ട്. അതേ സമയം ഇംഗ്ലണ്ടിന് ഏഷ്യന്‍ ടീം ജപ്പാനാണ് എതിരാളി.