അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്‌ : 29,000 കാണികള്‍ക്ക് മാത്രം പ്രവേശനം

കൊച്ചി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് കാണുന്നതിനുള്ള കാണികളുടെ എണ്ണം പരിമിതപ്പെടുത്തി.

സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായിട്ട് 29,000 കാണികള്‍ക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്കുക.

41,000 പേരെ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കാണികളുടെ എണ്ണം വെട്ടിച്ചുരുക്കുകയായിരുന്നു.

29,000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം പരമാവധി 32,000 പേര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക.

മത്സത്തിനായി ടീമുകള്‍ ഇന്നലെ കൊച്ചിയിലെത്തി. ശനിയാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍, സ്‌പെയിന്‍ പോരാട്ടം നടക്കുക.

Top