UN helps to syria

സിറിയ: സിറിയയിലെ ഉപരോധിത മേഖലയായ ദരായയിലും മൗദമിയ്യയിലും സഹായവുമായി യുഎന്‍ സംഘമെത്തി. 48മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് പ്രദേശത്ത് സഹായമെത്തിക്കാനായത്.

ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യവസ്തുക്കളാണ് പ്രധാനമായും വിതരണം ചെയ്തത്.

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ ജനങ്ങളുടെ ജീവിതവും കടുത്ത ദുരിതത്തിലാണ്. ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഉപരോധമേര്‍പ്പെടുത്തിയ 19 മേഖലകളില്‍ രണ്ടിടത്താണ് യുഎന്‍ റെഡ്‌ക്രോസിന്റെയും സിറിയന്‍ റെഡ്ക്രസന്റിന്റേയും നേതൃത്വത്തില്‍ സഹായമെത്തിച്ചത്.

മരുന്ന്, പോഷകാംശമടങ്ങിയ ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നിവയാണ് പ്രധാനമായും വിതരണം ചെയ്തത്. പട്ടിണി രൂക്ഷമായതിനെ തുടര്‍ന്ന് മേഖലയില്‍ കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വേഗത്തിലുള്ള നടപടി. എന്നാല്‍ സ്ഥിരമായ ക്ഷേമനടപടികള്‍ മേഖലയില്‍ വേണമെന്ന ആവശ്യം ശക്തമാണ്.

മൂന്ന് വര്‍ഷമായി ഈമേഖലയില്‍ വൈദ്യുതിവിതരണവും ആശയവിനിമയസംവിധനാനങ്ങളും തകരാറിലാണ്.

2012 നവംബറിന് ശേഷം ദരയ്യയില്‍ ആദ്യമായാണ് സഹായമെത്തിക്കുന്നത്. പ്രദേശത്ത് സഹായമെത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സിറിയന്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഏകദേശം 4000 പേര്‍ ഈ മേഖലയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം.

Top