സിറിയ ഭൂമിയിലെ നരകമാകുന്നു, യുദ്ധം അവസാനിപ്പിക്കുക ; ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ

Syria enclave

സിറിയ ഭൂമിയിലെ നരകമായി മാറുകയാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ നിർദേശം. സിറിയയിലെ ജനതയുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭ സര്‍ക്കാരും വിമതപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സിറിയയിലെ സ്ഥിഗതികൾ വിലയിരുത്തി യു എന്‍ സെക്യൂരിറ്റി കൗൺസിലിന് നിർദേശം നൽകിയത്.
അതേസമയം ഇന്നലെ നടന്ന ആക്രമണത്തില്‍ 38 പേര്‍കൂടി മേഖലയില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഗൌത്തയെ ഭൂമിയിലെ നരകമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ വിശേഷിപ്പിച്ചത്.

അക്രമണങ്ങൾ നടക്കുന്ന മേഖലയിൽ നിരവധി ആളുകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമുണ്ട്. അതിനായി അടിയന്തര സഹായങ്ങൾ ചെയ്യണമെന്നും കണ്‍മുന്നില്‍ മനുഷ്യനിര്‍മ്മിത ദുരന്തമാണ് സഭവിച്ചുകൊണ്ടിരിക്കുന്നതും സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.

സിറിയയിൽ വിമതര്‍ക്കെതിരെ സൈന്യവും സഖ്യകക്ഷികളും ആക്രമണം തുടരുകയാണ്. ബുധനാഴ്ച മാത്രം 38 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കിഴക്കന്‍ ഗൌത്തയില്‍ ഇതുവരെ 310 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1550 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കിഴക്കന്‍ ഗൌത്തയിൽ നാല് ലക്ഷത്തോളം ജനങ്ങളാണ് താമസിക്കുന്നത്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കടുത്ത അക്രമണങ്ങളാണ് ഉണ്ടാകുന്നത്. ബോംബുകള്‍ക്ക് പുറമെ ഷെല്ലാക്രമണവും മേഖലയിലുണ്ടായി. റോക്കറ്റ് ആക്രമണവും ഹെലികോപ്ടറുകളിൽ ബാരല്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മേഖലയിലെ ജന ജീവിതമാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ഇത്തരത്തിൽ ആക്രമണങ്ങൾ തുടർന്നാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്.

Top