ഉംപുണ്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു; ബംഗാളിനേറ്റത് കൊവിഡിനെക്കാള്‍ വലിയ പ്രഹരം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ശക്തിപ്രാപിച്ച് ഇന്നലെ വൈകിട്ടോടെ കരയിലേക്ക് പ്രവേശിച്ച ഉംപുണ്‍ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു. ഇതിനോടകം തന്നെ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 12 പേരാണ് മരിച്ചത്. 5500 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംപുണ്‍ കരയിലേക്ക് പ്രവേശിച്ചത്.

ബംഗാളില്‍ മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. കൊല്‍ക്കത്തയില്‍ പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില് ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഒഡീഷയിലെ പുരി , ജാജ്പൂര്‍, ഗഞ്ചം അടക്കമുള്ളിടങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്. നോര്‍ത്ത്, സൗത്ത് പര്‍ഗാനസില്‍ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. ഉംപുണ്‍ കോവിഡിനേക്കാള്‍ വലിയ പ്രഹരം ബംഗാളിന് ഏല്‍പിച്ചെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കേന്ദ്രത്തിന്റെ അടിയന്തിര സഹായം വേണം എന്നും മമത ആവശ്യപ്പെട്ടു.

Top